കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് കാറപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയില്‍ ക്ലബ് 18 ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ ഡിജെ പാര്‍ട്ടികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരി ഉപയോഗിച്ചതിന് കൂടുതല്‍ തെളിവ് തേടി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.
നവംബര്‍ ഒന്നിന് പാലാരിവട്ടത്ത് നടന്ന കാര്‍ അപകടത്തിലാണ് മുന്‍ മിസ് കേരള ആന്‍സി കബീര്‍, മിസ് കേരള റണ്ണറപ് അഞ്ജന, ഇവരുെട സുഹൃത്ത് കെ.എ മുഹമ്മദ് ആഷിക് എന്നിവര്‍ മരിച്ചത്.
കാറോടിച്ച അബ്ദുറഹ്മാനെ മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിനും നരഹത്യയ്ക്കുമുള്ള വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക