ഡല്‍ഹി: സ്വാതന്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ ന്യായീകരണവുമായി നടി കങ്കണ റാണാവത്. താൻ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞാൽ പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് കങ്കണ പറഞ്ഞു. കങ്കണ പറഞ്ഞ ന്യായം കൂടുതൽ ഞെട്ടിക്കുന്നതാണ്.
പത്മശ്രീ ലഭിച്ചതിന് പിന്നാലെയാണ് കങ്കണ വിവാദ പ്രസ്താവന നടത്തിയത്. 2014ൽ മോദി സർക്കാർ വന്നതിന് ശേഷമാണ് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് നടി പറഞ്ഞിരുന്നു. 1947ൽ നേടിയ സ്വാതന്ത്ര്യം ഭിക്ഷാടനത്തിനാണ് ലഭിച്ചതെന്നും നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കങ്കണയ്ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുകയാണ്.
ഇപ്പോഴിതാ വീണ്ടും ഭിക്ഷാടനത്തിനുള്ള തന്റെ സ്വാതന്ത്ര്യ പ്രസ്താവനയെ ന്യായീകരിച്ചിരിക്കുകയാണ് കങ്കണ. സ്വാതന്ത്ര്യസമരം നടന്നത് 1857ലാണെന്നാണ് കങ്കണ എഴുതിയിരിക്കുന്നത്. സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മിഭായി, വീർ സവർക്കർ എന്നിവർ ഇതില്‍ പങ്കെടുത്തു.
എന്നാൽ 1947-ൽ സ്വാതന്ത്ര്യത്തിനായി നടന്ന യുദ്ധം ഏതാണ്? എനിക്ക് ഇതിനെ കുറിച്ച് ഒരു അറിവും ഇല്ല. ഇക്കാര്യം ആരെങ്കിലും അറിയിച്ചാൽ മാപ്പ് പറയുക മാത്രമല്ല, പത്മശ്രീ തിരികെ നൽകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക