വീണ്ടും പെരുമാറ്റവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ നഗരമായ അസംഗഢിന്റെ പേര് മാറ്റുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. അസംഗഢില്‍ നടന്ന സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്ത ചടങ്ങിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്. അസംഗഢിന്റെ പേര് മാറ്റി ആര്യംഗഢാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
എം.മുകുന്ദന് ജെസിബി സാഹിത്യ പുരസ്കാരം, സമ്മാനത്തുക 25 ലക്ഷം
സര്‍വകലാശാല അസംഗഢിനെ യാഥാർഥ്യത്തിൽ ആര്യംഗഢാക്കും. അക്കാര്യത്തിൽ യാതൊരു സംശയങ്ങളും നിലനിൽക്കുന്നില്ല. അതേസമയം, യോഗിയുടെ പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത് വന്നു. പേരും നിറവും മറ്റാനല്ലാതെ മുഖ്യമന്ത്രിക്ക് യാതൊന്നും അറിയില്ലെന്ന് അഖിലേഷ് വിമർശിച്ചു. ഇങ്ങനെയെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ സർക്കാരിനെ തന്നെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക