ചെന്നൈ: തമിഴ്നാട് തിരുവാരൂർ കാട്ടൂർ പൊതുപ്രവർത്തകനെ ഒരു സംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു. കുമരേശനാണ് ദാരുണമായി കൊല്ലപ്പെത്. ബൈക്കിൽ യുവതിക്കു ലിഫ്റ്റ് കൊടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു കുമരേശനെതിരെ ആക്രമണമുണ്ടായത്.
മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. കഴിഞ്ഞ ദിവസം വൈകിട്ട് കാണൂരെന്ന സ്ഥലത്തെ ഭാര്യ വീട്ടിലേക്കു പോകുന്നതിനിടെയാണ് ആറംഗ സംഘം ഇരുചക്ര വാഹനങ്ങളിലെത്തി കുമരേശനെ വെട്ടിക്കൊന്നത്.
യാത്രക്കിടെ കൈകാണിച്ച യുവതിയ്ക്കു കുമരേശൻ ബൈക്കിൽ ലിഫ്റ്റ് നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് ആക്രമണം. സംഭവത്തിൽ യുവതിക്കും വെട്ടേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുമരേശന്റെ മരണ വിവരം അറിഞ്ഞു നാട്ടുകാർ തിരുവാരൂർ– കുംഭകോണം ഹൈവേ ഉപരോധിച്ചു. പ്രദേശത്തെ മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണു കൊലയ്ക്കു കാരണമെന്നാണു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക