തിങ്കളാഴ്ച രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ ചാർഭുജ പോലീസ് സ്റ്റേഷൻ പരിധിയിലെ വയലിൽ 45 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം പാദങ്ങൾ വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി.കങ്കുഭായ് എന്ന യുവതിയാണ് മരിച്ചത്.
സംഭവസമയത്ത് യുവതി ധരിച്ചിരുന്ന വെള്ളി പാദസരം മോഷ്ടിക്കാനായി മോഷ്ടാവ് യുവതിയുടെ പാദങ്ങൾ വെട്ടിമാറ്റിയതായി പോലീസ് പറഞ്ഞു. യുവതിയുടെ കഴുത്തിൽ ആക്രമിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
തിങ്കളാഴ്ച രാവിലെ ഭർത്താവിനുള്ള ഭക്ഷണവുമായി കങ്കുഭായി വീട്ടിൽ നിന്നിറങ്ങിയപ്പോഴായിരുന്നു കൊലപാതകം. വീട്ടില്‍ നിന്നിറങ്ങിയ കങ്കുബായി തന്റെ ഭർത്താവ് ജോലി ചെയ്യുന്ന വയലിൽ എത്തിയിരുന്നില്ല.
വീട്ടിൽ തിരിച്ചെത്തിയ കങ്കുബായിയുടെ ഭർത്താവ് കുട്ടികളോട് അവരുടെ അമ്മ എവിടെയാണെന്ന് ചോദിച്ചു. പുലർച്ചെ തന്നെ പാടത്തേക്ക് ഭക്ഷണവുമായി കങ്കുബായി പോയിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു.
കങ്കുബായിയുടെ ബന്ധുക്കളും നാട്ടുകാരും രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് ചാർഭുജ പോലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകി.
പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും രാജ്സമന്ദ് എസ്പി ശിവ്ലാൽ പറഞ്ഞു.
പാദങ്ങൾ വെട്ടിമാറ്റിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത് ഇതാദ്യമല്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജയ്പൂരിൽ വയലിൽ കന്നുകാലികളെ മേയ്ക്കാൻ പോയ ഒരു സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അവരുടെ പാദങ്ങള്‍ വെട്ടിമാറ്റി കൊലുസുകള്‍ മോഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക