അടുത്തിടെ സുര്യയുടേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ജയ് ഭീം. ചിത്രം ജനങ്ങളിലേക്കെത്തിയതോടെ സിനിമാസ്വാദകർ ഒന്നടങ്കം വലിയ കയ്യടികളോടെ ചിത്രത്തെ വരവേറ്റു. സിനിമയിലെ നടീ-നടന്മാർക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യാഥാർഥ്യ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു ജയ് ഭീം. മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ലിജോ മോളാണ് സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്. ലിജോ മോളുടെ കാരിയറിൽ തന്നെ വലിയ വഴിത്തിരിവാകുന്ന ചിത്രം കൂടിയാകും ജയ് ഭീം എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
‘ഡിസ്നി ഡേ’യിൽ ഹോട്ട്സ്റ്റാറിൽ റിലീസാകുന്ന ആദ്യ മലയാള സിനിമയായി ‘കനകം കാമിനി കലഹം’
സിനിമയ്ക്ക് പ്രചോദനമായത് രാജാക്കണ്ണിന്റെയും പർവതിയുടെയും ചന്ദ്രു വക്കീലിന്റെയും കഥയാണ്. ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പർവതിയ്ക്ക് ചിത്രത്തിന്റെ നിർമാതാക്കൾ 15 ലക്ഷം രൂപ കൈമാറി. നടൻ സൂര്യ ചടങ്ങിൽ നേരിട്ട് പങ്കെടുത്തിരുന്നു. സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് നിര്‍മാണ കമ്പനിക്ക് വേണ്ടി തുക കൈമാറിയത്. ജ്യോതികയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റായിരുന്നു ചിത്രം നിർമ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക