മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ മൂന്നാമത്തെ ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു.
സെൻസെക്സ് 433.05 പോയന്റ് നഷ്ടത്തിൽ 59,575.28ലും നിഫ്റ്റി 133.90 പോയന്റ് താഴ്ന്ന് 17,764.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ ലിസ്റ്റ്ചെയ്ത പേടിഎം നിക്ഷേപകരെ നിരാശപ്പെടുത്തി.
ഇഷ്യുവിലയിൽനിന്ന് ഒമ്പതുശതമാനം താഴ്ന്ന് 1,950ലായിരുന്നു ലിസ്റ്റിങ്. ഒടുവിൽ 27.3ശതമാനം നഷ്ടത്തിൽ 1,564 നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. എസ്ബിഐ, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു.
ഓട്ടോ, മെറ്റൽ സൂചികകൾക്ക് രണ്ടുശതമാനംവീതം നഷ്ടമായി.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5ശതമാനംവീതം താഴുകയുംചെയ്തു. മൂന്നുദിവസങ്ങളിലായി 1.082 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്.
ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് വെള്ളിയാഴ്ച അവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക