തങ്ങളുടെ ആവശ്യങ്ങൾ നിയമപരമായി ഉറപ്പാക്കിയ ശേഷം മാത്രമേ സമരം പിൻവലിക്കുകയുള്ളു എന്ന് കർഷക സംഘടനകൾ. പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കാർഷിക നിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കുന്നത് വരെ തങ്ങൾ സമരം തുടരുവാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇതാണ്
അതേസമയം, താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ലെന്നും സംഘടന പറഞ്ഞു. താങ്ങുവിലയുടെ കാര്യത്തിൽ നിയമപരമായ ഉറപ്പ് ലഭിക്കണം. ഒരു പാര്‍ട്ടിയെയും തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ വിശ്വസിക്കുമെന്നും അവർ വ്യക്തമാക്കി. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക