ചൊവ്വാഴ്ച ബൾഗേറിയയുടെ പടിഞ്ഞാറൻ ഭാഗത്തെ ഹൈവേയിൽ നോർത്ത് മാസിഡോണിയൻ ബസിൽ വൻ തീപിടിത്തമുണ്ടായി. ഈ തീപിടിത്തത്തിൽ 46 പേർ മരിച്ചു.
മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. തീപിടിത്തത്തിൽ പൊള്ളലേറ്റ ഏഴുപേരെ തലസ്ഥാനമായ സോഫിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ അഗ്നി സംരക്ഷണ വകുപ്പ് മേധാവി നിക്കോളായ് നിക്കോളോവിയാണ് ഇക്കാര്യം ബിടിവി ടെലിവിഷനോട് പറഞ്ഞത്. മരിച്ചവരിൽ നോർത്ത് മാസിഡോണിയയിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഒരു ബസിന് തീപിടിച്ച് തകർന്ന് 46 പേരെങ്കിലും മരിച്ചതായി നിക്കോളായ് നിക്കലോവി പറഞ്ഞു. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും നോർത്ത് മാസിഡോണിയയിലെ പൗരന്മാരാണെന്ന് സോഫിയയിലെ നോർത്ത് മാസിഡോണിയ എംബസിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവ സ്ഥലം സീൽ ചെയ്തിരിക്കുകയാണ്. മരിച്ചവരിൽ നോർത്ത് മാസിഡോണിയയിൽ നിന്നുള്ളവരും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സോഫിയയിൽ നിന്ന് 45 കിലോമീറ്റർ പടിഞ്ഞാറ് സ്ട്രൂമ ഹൈവേയിലാണ് അപകടമുണ്ടായത്.
അപകടസമയത്ത് 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പൊള്ളലേറ്റ ഏഴുപേർ ബസിൽ നിന്ന് ചാടിയതായി സോഫിയയിലെ എമർജൻസി ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽ ഏഴ് പേരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക