പാർലമെന്റിന്റെ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ അതിരുവിട്ട പ്രതിഷേധം. കാർഷിക നിയമങ്ങൾ, പെഗാസസ് വിഷയങ്ങളാണ് പാർലമെന്റ് സമ്മേളനത്തിൽ മുന്നിൽ വന്നത്. ഇതിനിടെയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. സമ്മേളനത്തിൽ സഭയിൽ പ്രതിഷേധിച്ചവർക്കെതിരെ നടപടിയെടുക്കുവാനാണ് സർക്കാരിന്റെ നീക്കം. 20 എംപിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. അതേസമയം, കാര്‍ഷിക നിയമങ്ങള്‍, പെഗസസ് വിഷയങ്ങളിലെ സര്‍ക്കാരിന്റെ കടുംപിടിത്തമാണ് സമ്മേളനം പൂർണ്ണമായും ബഹളത്തിൽ കലാശിക്കുവാൻ കാരണമായതെന്ന് പ്രതിപക്ഷം പറയുന്നു.
പിസിആര്‍ -ആർഎടി ടെസ്റ്റുകൾക്ക് ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്താനാകുമോ? ഡബ്ല്യുഎച്ച്ഒ പറയുന്നത്
സഭയില്‍ സമ്മേളനം നടക്കുന്നതിനിടെ മേശയ്ക്കു മുകളില്‍ കയറിയും കടലാസുകള്‍ കീറിയെറിഞ്ഞും റൂള്‍ ബുക്ക് ചെയറിന് നേരെ എറിഞ്ഞും പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയിരുന്നു. അതേസമയം, വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭയില്‍ പാസാക്കി. ശൈത്യകാലം സമ്മേളനം തുടങ്ങിയ ആദ്യ മണിക്കൂറില്‍ തന്നെ പ്രതിപക്ഷം കര്‍ഷക പ്രശ്നം ഉന്നയിച്ചു സഭയില്‍ പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക