കോവിഡ് മഹാമാരിയ്ക്ക് ശേഷം ഇപ്പോൾ ലോകത്ത് ഏറെ ആശങ്കയുണ്ടാക്കുന്ന വൈറസാണ് ഒമൈക്രോൺ. സംസ്ഥാനത്ത് കോവിഡ് മഹാമാരിയുടെ പൊതുവില്‍ സ്ഥിതി വിലയിരുത്തി കൂടുതൽ ഇളവുകളൊന്നും അനുവദിക്കേണ്ടെന്ന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഒമൈക്രോൺ ഭീഷണിയെ സർക്കർ അതീവ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു.
അതിനാൽ തന്നെ സംസ്ഥാനത്തെ തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ അനുവദിക്കുകയില്ല എന്ന് തന്നെയാണ് തീരുമാനം. മരക്കാർ സിനിമയ്ക്കല്ല, വൈറസ് ഭീഷണിക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളം പറയുമ്പോള്‍ നിങ്ങള്‍ക്ക് ഭംഗിയില്ല; കോന്‍ ബനേഗാ ക്രോര്‍പതി’യില്‍ ജയ ബച്ചന്
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാടകങ്ങളും മറ്റും നടത്തുവാനാകും. സംസ്ഥാനത്തെ തിയേറ്ററുകളിൽ എല്ലാ സീറ്റിലും കാണികളെ അനുവദിക്കണമെന്ന് തിയേറ്ററുടമകളും സിനിമ മേഖലയിലുള്ളവരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അക്കാര്യം അംഗീകരിക്കുവാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക