മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
സൈജുവിനെതിരെ ഒൻപത് ഓളം എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തീരുമാനം. സൈജുവിന്റെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സൈജുവിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇയാൾ നടത്തിയ ഡിജെ പാർട്ടികളിൽ വ്യാപകമായി ലഹരി ഉപയോഗിച്ചിരുന്നെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് സൈജുവിനോപ്പം ഉണ്ടായിരുന്നവരെ കൂടി കേസിൽ പ്രതിച്ചേർക്കാനാണ് പൊലീസ് നീക്കം. സൈജു കൊച്ചിയിലെ ലഹരിമാഫിയുടെ പ്രധാന കണിയാണെന്നാണ് പൊലീസ് വിലയിരുത്തൽ.
ഗോവ, ബംഗളൂരു,മൂന്നാർ,എന്നിവടങ്ങളിലെ ഡി ജെ പാർട്ടികളിലും സൈജു മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായി സുഹൃത്തിന് സന്ദേശം അയച്ചെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക