മകനെ കടിച്ച തെരുവ് നായയുടെ കാലുകള്‍ യുവാവ് വെട്ടിമാറ്റി. മധ്യപ്രദേശ് ഗ്വാളിയോറില്‍ സിമറിയാത്തൽ ഗ്രാമത്തിലാണ് സംഭവം.
സാഗര്‍ വിശ്വാസ് എന്നയാളാണ് ഒരു മാസം മുമ്പ് തെരുവ് നായയുടെ കാലുകൾ വെട്ടിയത്. ക്രൂരതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
തുടര്‍ന്ന് ഒരു മൃഗസംരക്ഷണ പ്രവര്ത്തകന് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ദേഹത്ത് പോലീസ് സ്റ്റേഷൻ ഇൻചാർജ് ആനന്ദ് കുമാർ പറഞ്ഞു.
മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സാഗര്‍ നായയെ അടിക്കുന്നതും അതിന്റെ കാലുകള്‍ വെട്ടിമാറ്റുന്നതും വീഡിയോയില്‍ കാണാം. പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് (പെറ്റ) പ്രവർത്തകൻ പോലീസിനോട് സംഭവത്തിൽ നടപടി ആവശ്യപ്പെട്ടു.
പരാതിയെ തുടർന്ന് ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായിപോലീസ് സൂപ്രണ്ട് അമിത് സംഘി അറിയിച്ചു.
അതേസമയം, മകനെ ആക്രമിക്കുകയും കുട്ടിയുടെ താടിയെല്ല് കടിച്ചുകീറുകയും ചെയ്തതിൽ പ്രകോപിതനായാണ് പ്രതി സാഗർ വിശ്വാസ് നായയെ ഉപദ്രവിച്ചതെന്നും, ഇതേ നായ ഗ്രാമത്തിലെ മറ്റ് അഞ്ചു പേരെയും കടിച്ചിട്ടുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക