ന്യൂഡൽഹി: ഓങ് സാൻ സൂചിയെ നാല് വർഷം തടവിന് ശിക്ഷിച്ച് മ്യാൻമർ കോടതി . കൊവിഡ്-19 നിയമങ്ങൾ ലംഘിച്ചതിനും സൈന്യത്തിനെതിരെ വിയോജിപ്പുണ്ടാക്കിയതിനുമാണ് സൂചിയെ മ്യാൻമർ കോടതി തിങ്കളാഴ്ച നാല് വർഷം തടവിന് ശിക്ഷിച്ചത്.
505(ബി) വകുപ്പ് പ്രകാരം സ്ഥാനഭ്രഷ്ടനായ സിവിലിയൻ നേതാവിന് രണ്ട് വർഷത്തെ തടവും പ്രകൃതി ദുരന്ത നിയമപ്രകാരം രണ്ട് വർഷത്തെ തടവുമാണ് വിധിച്ചതെന്ന് ഭരണകക്ഷിയുടെ വക്താവ് സോ മിൻ ടുൻ പറഞ്ഞു.
ഈ വർഷം ആദ്യം സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെതിരെയുള്ള ആദ്യ വിധിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക