ഇന്തോ-പാക് അതിര്‍ത്തിയിൽ വെച്ച് പിറന്ന കുഞ്ഞിന് ‘ബോര്‍ഡര്‍’ എന്ന് പേരിട്ട് പാകിസ്താനി ദമ്പതികള്‍.
പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയിൽ നിന്നുള്ള നിംബു ബായി- ബാലം റാം ദമ്പതികളാണ് അതിര്‍ത്തിയില്‍ പിറന്ന തങ്ങളുടെ കുഞ്ഞിന് ബോര്‍ഡര്‍ എന്ന വ്യത്യസ്തമായ പേരിട്ടത്.
ഡിസംബര്‍ 2 നാണ് ഇന്തോ-പാക് അതിര്‍ത്തിയായ അത്താരിയില്‍ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകിയത്. മറ്റ് 97 പാകിസ്താന് പൗരന്മാർക്കൊപ്പം കഴിഞ്ഞ 71 ദിവസമായി അത്താരി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ദമ്പതികള്‍.
ലോക് ഡൗണിന് മുമ്പ് ബന്ധുക്കളെ കാണുന്നതിനും തീർത്ഥാടനത്തിനുമായി ഇന്ത്യയിലെത്തിയതായിരുന്നു ഇവർ.
എന്നാൽ മതിയായ രേഖകൾ ഇല്ലാത്തതിനാൽ പാകിസ്താന് റേഞ്ചർമാർ സ്വീകരിക്കാൻ വിസമ്മതിച്ചെന്നും, അതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നില്ലെന്നും ബാലം റാം പറയുന്നു. ഇതില്‍ 46 കുട്ടികളും ഉൾപ്പെടുന്നു.
വ്യാഴാഴ്ചയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അയല്‍ഗ്രാമത്തിലെ സ്ത്രീകള്‍ സഹായനെത്തി. പ്രസവത്തിന് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും മറ്റു സൗകര്യങ്ങളും നാട്ടുകാരാണ് ഒരുക്കി കൊടുത്തത്. ഇപ്പോൾ അത്താരി അതിർത്തിയിലെ ടെന്റിലാണ് ഇവർ താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക