ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും മരിച്ചു. വിടവാങ്ങിയത് ആദ്യത്തെ സംയുക്ത സൈനിക മേധാവി. 14 പേരാണ് ഹെലിക്കോപ്പ്റ്ററിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചതായാണ് ലഭിക്കുന്ന വിവരം.
പ്രതിരോധമന്ത്രി രാജിനാഥ് സിങ് ഇക്കാര്യം സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ബിപിന്‍ റാവത്തിന്റെ ഭാറ്യ മധുലിക റാവത്തും ഉള്‍പ്പെടും.
കോയമ്പത്തൂരിലെ സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും ഊട്ടിയിലെ സൈനിക കേന്ദ്രത്തിലേക്ക് പോയ എം ഐ 17വി5 ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. കരസേനയുടെ അത്യന്താധുനിക ഹെലികോപ്ടറാണിത്.
ഹെലികോപ്റ്റർ പറത്തിയത് പരിചയ സമ്പന്നനായ പൈലറ്റായിരുന്നു എന്ന് വ്യോമസേന. പ്രാഥമികമായ വിവരശേഖരണ റിപ്പോർട്ടാണ് ഇപ്പോൾ വ്യോമസേന പ്രതിരോധമന്ത്രിക്ക് നൽകിയിരുന്നത്. വ്യത്യസ്തങ്ങളായ കാരണങ്ങളുടെ സാധ്യതകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക