രാജ്യത്തെ ഭിക്ഷാടകരെ പുനരധിവസിപ്പിക്കുവാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ ഭിക്ഷാടകരില്ലാത്ത രാജ്യമാക്കി മാറ്റുവാനുള്ള പദ്ധതിയുണ്ടെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിങാണ് ലോക്സഭയില്‍ വ്യക്തമാക്കിയത്. അഞ്ച് വർഷംക്കൊണ്ട് 20000 പേരെ പുനരധിവസിപ്പിക്കാനാണ് ശ്രമിക്കുക. സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം വഴി സര്‍ക്കാരിതര സംഘടനകളെയും യോജിപ്പിച്ചു കൊണ്ട് പദ്ധതി നടപ്പിലാക്കുവാൻ ശ്രമിക്കും.
അമൽ ഷായും ഗോവിന്ദ പൈയും വീണ്ടുമൊന്നിക്കുന്ന ‘ഫോര്‍’ ഒരുങ്ങുന്നു….
സര്‍വേ, ഐഡന്റിഫിക്കേഷന്‍, മൊബിലൈസേഷന്‍, റെസ്ക്യു, ഷെല്‍ട്ടര്‍ ഹോം, കോംപ്രിഹെന്‍സീവ് റീസെറ്റില്‍മെന്റ് തുടങ്ങിയ ഘട്ടങ്ങളിലൂടെ പദ്ധതി വിജയത്തിലെത്തിക്കാനാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. സപ്പോര്‍ട്ട് ഫോര്‍ മാര്‍ജിനലൈസ്ഡ് ഇന്റിവിജ്വല്‍സ് ഫോര്‍ ലൈവ്ലിഹുഡ് ആന്റ് എന്റര്‍പ്രൈസ് സ്കീം വഴി 2025-26 ആകുമ്പോഴേക്ക് ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനും ലക്ഷ്യമിടുന്നു. സ്മൈല്‍ എന്ന ചുരുക്കപ്പേരിലാണ് പദ്ധതി അറിയപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക