നവി മുംബൈയില്‍ ഒരു സ്കൂളിലെ 18 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൂട്ട പരിശോധന നടത്താനാണ് ആരോഗ്യപ്രവര്‍ത്തകരുടെ തീരുമാനം. സ്കൂളിലെ വിദ്യാര്‍ത്ഥികളെ എല്ലാം ഇതനുസരിച്ച് പരിശോധനയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്.
ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ഒരാളുടെ മകനാണ് ഇക്കൂട്ടത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗമെത്തിയതെന്ന് കരുതപ്പെടുന്നുണ്ട്.
വെള്ളിയാഴ്ച മാത്രം മഹാരാഷ്ട്രയില്‍ 902 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ എട്ട് പേര്‍ക്ക് ഒമിക്രോണ്‍ വൈറസ് ബാധയാണുള്ളത്. ഇതില്‍ തന്നെ ആറ് കേസുകളും പുണെയില്‍ നിന്നുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക