പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പൊതുജന മധ്യത്തിൽ കുട്ടിയെ അപമാനിച്ച സംഭവത്തിൽ റിപ്പോർട്ട് ഹൈക്കോടതി തള്ളി. സംഭവത്തിൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോടതി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. കുട്ടി എന്തിനാണ് കരഞ്ഞതെന്ന് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞിരുന്നു. മാത്രമല്ല, സർക്കാർ നൽകുന്ന മറുപടിക്കൊപ്പം വീഡിയോ ഹാജരാക്കാത്തതിൽ വിമർശനം രേഖപ്പെടുത്തുകയും ചെയ്തു.
ഹംഗാമ മ്യൂസിക്കുമായി ചേര്‍ന്ന് വിയില്‍ പ്രീമിയം മ്യൂസിക്ക് സ്ട്രീമിങ് സര്‍വീസ്
ദൃശ്യങ്ങൾ ഉൾപ്പെടെ നാളെ ഹാജരാക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, കുട്ടിയുടെ മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് സർക്കാർ നൽകിയ മറുപടി. സംഭവത്തിൽ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആവശ്യമായ നടപടി എടുത്തിട്ടുണ്ടെന്നും ഇനി വേണമെങ്കിൽ പെൺകുട്ടിയ്ക്ക് സിവിൽ കേസുമായി മുന്നോട്ട് പോകാമെന്നുമാണ് സർക്കാരിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക