തെന്മലയിൽ പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ സർക്കാർ നല്കിയ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സി.സി.ടി.വി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടു പോകുന്നത് എന്ന് കോടതി ചോദിച്ചു.
മുമ്പ് സി.സി.ടിവി ദൃശ്യങ്ങൾ ഇല്ലെന്ന് പറഞ്ഞ പോലീസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും, സർക്കാർ കർശന നടപടി എടുത്താൽ മാത്രമേ പ്രശ്നക്കാരായ പോലീസ് ഉദ്യോഗസ്ഥർക്ക് നിയമ വ്യവസ്ഥയെ പേടിയുണ്ടാകുവെന്നും കോടതി പറഞ്ഞു.
ബന്ധു ഫോണില്‍ അസഭ്യം പറഞ്ഞെന്ന് പരാതി നല്കാനെത്തിയപ്പോള് തെൻമല എസ്എച്ച്ഒ വിശ്വംഭരൻ പരാതിക്കാരനായ രാജീവിന്റെ കരണത്തടിക്കുകയും, ശേഷം ഇദ്ദേഹത്തെ സ്റ്റേഷൻ വരാന്തയില്‍ മണിക്കൂറുകളോളം കെട്ടിയിടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക