കൊച്ചി∙ അന്തരിച്ച പി.ടി.തോമസ് എംഎൽഎയുടെ മൃതദേഹം കമ്പം തേനി വഴി ഇടുക്കിയിലെ
ഉപ്പുതോടിലെത്തിച്ച് അദ്ദേഹത്തിന്റെ ആദ്യ കർമമണ്ഡലത്തിൽ പൊതുദർശനത്തിനു വയ്ക്കും.
തുടർന്നു കൊച്ചിയിലെത്തിച്ച് എറണാകുളം ഡിസിസിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ടൗൺഹാളിലും
തൃക്കാക്കര മണ്ഡലത്തിൽ കാക്കനാട് ടൗൺഹാളിലും പൊതുദർശനത്തിനു വയ്ക്കും.
അന്ത്യോപചാര ചടങ്ങുകൾ എങ്ങനെ വേണമെന്ന കാര്യത്തിൽ കഴിഞ്ഞ നവംബർ 22ന് എഴുതിവച്ച കുറിപ്പു
പ്രകാരം ചടങ്ങുകൾ നടത്താനാണ് തീരുമാനം. ഇതുപ്രകാരം കൊച്ചി രവിപുരം പൊതുശ്മശാനത്തിൽ
മൃതദേഹം സംസ്കരിക്കും.
ചിതാഭസ്മത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ അമ്മയുടെ മൃതദേഹം സംസ്കരിച്ചിട്ടുള്ള ഉപ്പുതോടിലെ ശവക്കല്ലറയിൽ സംസ്കരിക്കും.
തന്റെ മൃതദേഹത്തിൽ റീത്തു വയ്ക്കരുത് എന്നും അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്. മൃതദേഹം പൊതുദർശനത്തിനു വയ്ക്കുമ്പോൾ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം..’ എന്ന ഗാനം കേൾപ്പിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക