വാട്സാപ്പ് മെസേജുകളിൽ നിർണായക തീരുമാനവുമായി മദ്രാസ് ഹൈക്കോടതി. വാട്സാപ്പ് ഗ്രൂപ്പുകളിൽ ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന മെസേജുകൾ കുറ്റകരമായവയാണെങ്കിൽ ഗ്രൂപ്പ് അഡ്മിനെയാണ് ഇത്രയും നാൾ കേസിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ അക്കാര്യത്തിൽ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഹൈക്കോടതി. ഇനി ഗ്രൂപ്പുകളിൽ അംഗങ്ങൾ അയക്കുന്ന കുറ്റകരമായ മെസേജുകൾക്ക് ഗ്രൂപ്പ് അഡ്മിൻ ഉത്തരവാദിയാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഇത്തരം കേസുകൾ വരികയാണെങ്കിൽ ഗ്രൂപ്പ് അഡ്മിൻ വിചാരണ നേരിടേണ്ടി വരില്ലെന്ന് കോടതി പറഞ്ഞു.
വീണ്ടും കേരള സർക്കാരിന്റെ ‘ഫാൻ ബോയ്’ ആയി തരൂർ.. കേരളത്തെ അഭിനന്ദിച്ചും യുപിയെ പരിഹസിച്ചും ട്വീറ്റ്
മധുര ബഞ്ചാണ് ഇക്കാര്യത്തിൽ വിധി പ്രഖ്യാപിച്ചത്. തനിയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘കാരൂര്‍ ലോയേഴ്സ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും ഹർജിക്കാരനുമായ അഭിഭാഷകന് ആര്. രാജേന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതേ വിഷയത്തില്‍ ഈ വര്‍ഷമാദ്യം ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക