കാബൂൾ: അറസ്റ്റ് ചെയ്ത ശേഷം മുന്‍ സൈനിക ഉദ്യോഗസ്ഥനെ തല്ലിച്ചതച്ച് താലിബാന്. വൈറലായ വീഡിയോ കണ്ട് സോഷ്യൽ മീഡിയയിൽ താലിബാന്റെ ഇരട്ട വേഷം ചോദ്യം ചെയ്യപ്പെടുകയാണ്.
അധികാരത്തിൽ വന്ന ആദ്യ ദിവസങ്ങളിൽ ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ച പൊതുമാപ്പിന് വിരുദ്ധമാണ് ഇത്തരം നടപടികൾ എന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
നല്കിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നത് സർക്കാരിനും ജനങ്ങൾക്കും ഇടയിലുള്ള വിശ്വാസം ശക്തിപ്പെടുത്തുമെന്നതിനാൽ അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.” യൂണിവേഴ്സിറ്റി ലക്ചറർ ഹെക്മത്തുള്ള മിർസാദ പറഞ്ഞു.
Taliban tortures former army official Rahamatullah Qaderi. Qaderi was arrested last week. pic.twitter.com/5slH5tQs72
— Tajuden Soroush (@TajudenSoroush) December 27, 2021
“ഇസ്ലാമിക് എമിറേറ്റ് പ്രവിശ്യാ ഗവർണർമാർ വഴിയും സുരക്ഷാ വകുപ്പ് മേധാവികൾ വഴിയും പൊതുമാപ്പ് നടപ്പിലാക്കണം,” മുൻ സൈനിക ഉദ്യോഗസ്ഥൻ റഹ്മത്തുള്ള ആന്ദർ പറഞ്ഞു.
അതേസമയം വ്യക്തിപരമായ പ്രതികാരം ഒഴിവാക്കണമെന്നും പൊതുമാപ്പ് മാനിക്കണമെന്നും താലിബാന്റെ ഉന്നത അംഗങ്ങളിലൊരാളായ അനസ് ഹഖാനി പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
“ഇപ്പോൾ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, എല്ലാവരോടും ശരിയായി പെരുമാറുന്നതാണ് നല്ലത്, വ്യക്തിപരമായ പ്രതികാരം ഒഴിവാക്കണം,” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക