ജനീവ: ഒമിക്രോണ്‍, ഡെൽറ്റ കോവിഡ് -19 കേസുകളുടെ ഒരു “സുനാമി” ആരോഗ്യ സംവിധാനങ്ങളിൽ സമ്മർദ്ദം ചെലുത്തുമെന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റ, ഒമൈക്രോൺ വകഭേദങ്ങൾ ഇരട്ട ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് വന്‍തോതില്‍ രോഗവ്യാപനത്തിലേക്കും മരണങ്ങളിലേക്കും നയിക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച പുതിയ ആഗോള കേസുകൾ 11 ശതമാനം ഉയർന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഡെല്‍റ്റയും, ഒമിക്രോണും കൊവിഡ് സുനാമിയിലേക്ക് നയിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യസംവിധാനങ്ങള്‍ നേരിടാന്‍ പോകുന്ന സമ്മര്‍ദ്ദം, ആരോഗ്യപ്രവര്‍ത്തകരെയും രോഗബാധിതരാക്കുമെന്ന് അദ്ദേഹം പറയുന്നു. എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 40 ശതമാനം പേര്‍ക്ക് ഈ വർഷാവസാനത്തോടെ പൂർണമായി വാക്സിനേഷൻ നല്‍കണം.
2022-ന്റെ മധ്യത്തോടെ 70 ശതമാനം കവറേജ് ലക്ഷ്യമിടുന്നു. ലോകാരോഗ്യ സംഘടനയുടെ 194 അംഗരാജ്യങ്ങളിൽ 92 എണ്ണവും 40 ശതമാനം ലക്ഷ്യം കൈവരിക്കാതെ പോകുകയാണെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
”ദരിദ്ര രാജ്യങ്ങളിലേക്കുള്ള പരിമിതമായ വാക്സിന് വിതരണവും, സിറിഞ്ചുകള്‍ എത്താതുമാണ് ഇതിന് കാരണം. ഇത് ധാര്‍മികമായ നാണക്കേട് മാത്രമല്ല ഉണ്ടാക്കുന്നത്. വൈറസ് അനിയന്ത്രിതമായി പ്രചരിക്കാന്‍ അവസരമൊരുക്കുന്നു”, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക