കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതിനെത്തുടർന്ന് സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും, പൊതു സഞ്ചാരം നിയന്ത്രിക്കുന്നതിനായി രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് പഞ്ചാബ് സർക്കാർ ഉത്തരവിട്ടു.
സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ഇന്ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് അനുസരിച്ച്, സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫ്ലൈൻ ക്ലാസുകൾക്കായി അടച്ചിടുകയും വെർച്വൽ ക്ലാസുകൾ തുടരുകയും ചെയ്യും. മെഡിക്കൽ, നഴ്സിംഗ് കോളേജുകൾക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ദിവസവും രാത്രി 10 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ ഉണ്ടായിരിക്കും. എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും പൂർണ്ണമായി വാക്സിനേഷൻ നൽകിയിട്ടുണ്ടെങ്കിൽ ബാറുകൾ, സിനിമാസ് ഹാളുകൾ, മൾട്ടിപ്ലക്സുകൾ, മാളുകൾ, റെസ്റ്റോറന്റുകൾ, സ്പാകൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ എന്നിവയ്ക്ക് 50% ശേഷിയിൽ പ്രവർത്തിക്കാം. പുതിയ ഉത്തരവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക