ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകളെ ലേലത്തിനുവെച്ച് വിവാദത്തിലായ ‘സുള്ളി ഡീല്‍സ്’ ആപ്ലിക്കേഷന്‍ നിര്‍മിച്ചയാള്‍ അറസ്റ്റില്‍.മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ ഓംകരേശ്വര്‍ ഠാക്കൂറിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. സുള്ളി ഡീല്‍സ് ആപ്പ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റാണിത്.
സുള്ളി ഡീല്‍സ്’ എന്ന ആപ്പിലാണ് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് വില്പനയ്ക്ക് എന്ന് പരസ്യം ചെയ്തിരിക്കുന്നത്. ട്വിറ്ററിൽ ഗ്രൂപ്പുണ്ടാക്കി മുസ്ലീം അപകീർത്തിപ്പെടുത്താനും ശ്രമം നടത്തിയിരുന്നു. ‘ബുള്ളി ബായ്’ കേസുമായി ബന്ധപ്പെട്ട പുതിയ വിവാദം മുതൽ ‘സുള്ളി ഡീല്‍സും’ വാർത്തകളിൽ നിറഞ്ഞു.
ഓപൺ സോഴ്സ് പ്ലാറ്റ്ഫോമായ ഗി റ്റ്ഹബ് വഴിയുള്ള ആപ്പാണിത്. മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരികള്‍, ഗവേഷകര്‍ തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ്പ് ദുരുപയോഗം ചെയ്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷമാണ് ഗിറ്റ്ഹബ്ബ് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച സുള്ളി ഡീല്‍സ് ആപ്പിലൂടെ മുസ്ലീം സ്ത്രീകളെ ലേലത്തിന് വെച്ചത്. സംഭവം വിവാദമായതോടെ അന്ന് പോലീസ് കേസെടുത്തിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല.
സുള്ളി ഡീല്‍സ് കേസിലെ പ്രധാന സൂത്രധാരന്‍ ഓം ഠാക്കൂറാണെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഇന്ദോറിലെ ഐപിഎസ് അക്കാദമിയില്‍നിന്ന് ബി.സി.എ പൂര്‍ത്തിയാക്കിയ ആളാണ് പ്രതി..ഇന്ദോറിലെ ന്യൂയോര്‍ക്ക് സിറ്റി ടൗണ്‍ഷിപ്പിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക