ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ നെഞ്ചിലാണ് കുത്തിയതെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.സി.വര്‍ഗീസ്. ചങ്ക് പിളര്‍ന്നാണ് മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് കൊലക്കത്തി താഴെ വയ്ക്കണമെന്നും എം.സി.വര്‍ഗീസ് ആവശ്യപ്പെട്ടു. കണ്ണൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. കോളജിലെ യൂണിയന് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ധീരജിന് കുത്തേറ്റത്. കുത്തേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്.
ധീരജിനെ കുത്തിയത് കെഎസ്യു പ്രവര്ത്തകന് നിഖില്‍ പൈലിയെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന് തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക