അട്ടപ്പാടിയിൽ നവജാത ശിശുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് മുൻപിൽ കുത്തിയിരുപ്പ് സമരം.
കുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും, സംഭവത്തിൽ നടപടി ഉണ്ടാവുന്നതുവരെ സമരം തുടരുമെന്നും ബന്ധുക്കൾ അറിയിച്ചു. മരിച്ച കുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്.
സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. രണ്ടു കിലോ തൂക്കവും ആരോഗ്യവുമുള്ള കുഞ്ഞായിരുന്നുന്നെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ കുട്ടിക്ക് ബി.പി.കൂടുതലായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് സൗകര്യമില്ലാത്തതിനാൽ അഗളിയിലേക്ക് കൊണ്ടുപോയി. എന്നാൽ, അവിടെയും സൗകര്യമില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടന്നില്ല. കുഞ്ഞിന്റെ മൃതദേഹത്തോടൊപ്പം നഴ്സിനെയോ ആരോഗ്യപ്രവർത്തകരെയോ അയച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക