പനി 39 ഡിഗ്രി സെൽഷ്യസിനു മുകളിൽ നിലനിൽക്കുന്നവർ ഫ്ലൂറോണ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവിദഗ്ധർ. പകർച്ച പനിയും (ഇൻഫ്ലുവൻസ) കൊറോണ വൈറസും ഒന്നിച്ചു വരുന്ന രോഗമാണ് ഫ്ലൂറോണ. ഇതു രോഗപ്രതിരോധ സംവിധാനത്തെ ഗുരുതരമായി ബാധിക്കും.
ഇൻഫ്ലൂവൻസ (എ, ബി), പിസിആർ പരിശോധനകൾ നടത്തി രണ്ടും പോസിറ്റീവ് ആണെങ്കിൽ ഫ്ലൂറോണ ഉണ്ടെന്ന് ഉറപ്പാക്കാമെന്ന് ഡോക്ടർമാർ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലൂറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇവ പിടിപെട്ടാൽ മാറാൻ സമയമെടുക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.
മാത്രമല്ല, ദീർഘകാല പ്രതിരോധ ശേഷി കുറയാനും സാധ്യതയുണ്ട്. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ സംയോജിച്ച് വിവിധ രാജ്യങ്ങളിൽ ഡെൽമിക്രോൺ എന്ന പുതിയ വകഭേദവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാല, ദേശ ഭേദമന്യേ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട് പുതിയ വകഭേദമായി അതിജീവിക്കുന്ന വൈറസുകൾക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുക മാത്രമാണ് മാർഗമെന്നു ഡോക്ടർമാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക