കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തെ തുടർന്ന് സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി കോട്ടയം മെഡിക്കൽ കോളേജ്.
ഇതിന്റെ ഭാഗമായി ആശുപത്രി ജീവനക്കാർക്കും കൂട്ടിരിപ്പുകാർക്കും ഇലക്ട്രോണിക് കാർഡ് നൽകും. അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും ഇത് ഉപയോഗിക്കണം. അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ നടപടി.
കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീ ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നും തട്ടികൊണ്ടു പോയത്. പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്നാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സ്ത്രീ കുഞ്ഞിനെയുമായി കടന്നുപോകുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരി ശ്രദ്ധക്കുറവ് കാണിച്ചെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക