കണ്ണൂര്‍: ‘എ ബഡിംഗ് കമ്പ്യൂട്ടര്‍ എഞ്ചിനീയർ’. ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ധീരജ് തന്നെക്കുറിച്ച് എഴുതിവച്ചതാണിത് ഇങ്ങനെ.
ക്രിസ്തുമസ് അവധികഴിഞ്ഞ് തിങ്കളാഴ്ച്ചയായിരുന്നു ധീരജ് വീട്ടില്‍ നിന്ന് ക്യാമ്പസിലേക്ക് മടങ്ങിയത്. അവർക്ക് എന്നെക്കൂടെ കൊല്ലാമായിരുന്നില്ലേ എന്ന പുഷ്കലയുടെ നിലവിളിയിൽ ബന്ധുക്കൾ ആശ്വസിപ്പിക്കാനാകാതെ നിസ്സഹായരായി പോകുകയാണ്.
മകന്റെ വിയോഗ വാർത്തയിൽ കരഞ്ഞ് തളർന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ നിസ്സഹായരാവുകയാണ്. കൊല്ലപ്പെടുന്നതിന്റെ തലേന്നും ധീരജ് ഫോൺ ചെയ്തിരുന്നു.
നഴ്സായി ജോലിചെയ്യുന്ന പുഷ്കലയും എൽഐസി ഏജന്റായ രാജേന്ദ്രനും ജീവിത സമ്പാദ്യം സ്വരുക്കൂട്ടിയാണ് അഞ്ച് സെന്റ് സ്ഥലം വാങ്ങി വീടുവച്ചത്. മകൻ പഠിച്ച് തങ്ങൾക്ക് അഭിമാനമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിലേക്ക് ഇനിയെത്തുക ചേതനയറ്റ ദേഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക