തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്കിൽ 226 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.
വായ്പ തട്ടിപ്പ് നടത്തുന്നതിനായി ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന ഉദ്യോഗസ്ഥ സംഘം പ്രവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബാങ്കിലെ വ്യാപാര ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്.
വ്യാജ രേഖകൾ ഉണ്ടാക്കി വായ്പ നൽകി തട്ടിപ്പ്, പ്രതിമാസ ചിട്ടി നടത്തിപ്പിൽ തട്ടിപ്പ്, സഹകരണ വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് എന്നിങ്ങനെ മൂന്ന് തരത്തിലാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പിൽ 226 കോടി രൂപ ബാങ്കിന് നഷ്ടമായി.
വ്യാജ വായ്പയിലൂടെ 215 കോടി രൂപയും, പ്രതിമാസ ചിട്ടി നടത്തിപ്പിൽ 19 കോടി രൂപയും നഷ്ടമായി. സഹകരണ സൂപ്പർ മാർക്കറ്റുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ 1.8 കോടി യുടെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്.
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് പുറത്ത് വന്നത്. തുടർന്ന് ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 19 പേർക്കെതിരെ പൊലീസ് എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക