കൊച്ചി: സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി കേരളാ ഹൈക്കോടതി. ഇത്തരം വലിയ പദ്ധതികള്‍ പോര്‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ നിലപാടിൽ വ്യക്തതയില്ലെന്ന് ഹൈക്കോടതി. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കെ റെയിൽ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും ഭിന്ന താത്പര്യമുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു. എല്ലാ നിയമങ്ങളും പാലിച്ച് വേണം സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍. തിടുക്കം കാണിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
സിൽവർ ലൈൻ പദ്ധതിയെ ചോദ്യം ചെയ്ത് നിരവധി ഹർജികളാണ് ഹൈക്കോടതിക്കു മുമ്പാകെ എത്തുന്നത്. സാമൂഹിക-പാരിസ്ഥിതിക ആഘാത പഠനം പൂർത്തിയാക്കാതെയാണ് സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ഹർജിക്കാർ ആരോപിക്കുന്നു. കോഴിക്കോട്, കോട്ടയം തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ ചില സുപ്രധാന നിരീക്ഷണങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക