ഇടുക്കി: ഇടുക്കിയിലെ എസ്എഫ്ഐ പ്രവര്ത്തകൻ മരണത്തില്‍ ധീരജിന്റെ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്.
ധീരജിന്റെ വീട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ സാധിക്കില്ല. കല്ലും ഇരുമ്പുമല്ല തന്റെ മനസ്. ധീരജിന് ശവകുടീരം കെട്ടിപ്പൊക്കി സിപിഎം ആഘോഷിക്കുകയായിരുന്നു. തിരുവാതിര കളിച്ചു. അക്രമം കൊണ്ട് കാംപസുകളില്‍ പിടിച്ചുനില്‍ക്കുന്ന സംഘടനയാണ് എസ്എഫ്ഐ .
ഇടുക്കി എന്‍ജി. കോളജില്‍ കെ.എസ്.യുക്കാര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടു. നിഖില്‍ പൈലിയെ എസ്എഫ്ഐക്കാര്‍ പിന്തുടര്ന്ന് വളഞ്ഞ് ആക്രമിച്ചു.
കെഎസ്യുക്കാര് ആരെയും ആക്രമിക്കാന്‍ അങ്ങോട്ടു പോയിട്ടില്ല. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നത് എന്തുകൊണ്ട്? പൊലീസുകാര്‍ക്കു പോലും എസ്എഫ്ഐക്കാര്‍ ശല്യക്കാരായിരുന്നുവെന്നത് സത്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക