ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് എടുത്തിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പിലാണ് നേതാക്കൾ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഒറ്റയ്ക്ക് മത്സരിയ്ക്കുമെന്ന് ദളിത് നേതാവും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഉത്തർപ്രദേശിലെ മറ്റുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ബദലായിരിക്കുമെന്നും എം.എല്‍.എയും മന്ത്രിയും ആക്കാമെന്നുള്ള ഓഫറുകള്‍ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നൂറ് സീറ്റ് സമാജ്വാദി പാർട്ടി നൽകിയാലും അവർക്കൊപ്പം തങ്ങൾ പോകില്ലെന്നും ബിജെപിയെ തടയുവാൻ മറ്റുള്ള പാർട്ടികളെ തങ്ങൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷകാലയളവിൽ ഏറെ നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഹത്രസ്, ഉന്നാവോ, പ്രയാഗ്രാജ് സംഭവങ്ങളില്‍ പ്രതിഷേധിച്ചതിന് ജയിലില്‍ പോകേണ്ടതായി വന്നെന്നും ഭീം ആർമി പ്രവർത്തകരാണ് ഇപ്പോഴും കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക