തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് പോളിങ് 60.23 ശതമാനം കടന്നു. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണിത്. കണ്ണൂരിലും ആലപ്പുഴയിലുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. കണ്ണൂരിൽ 63.72 ശതമാനവും, ആലപ്പുഴയിൽ 63.35 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിങ് രേപ്പെടുത്തിയിരിക്കുന്നത്. 55.69 ശതമാനം.
പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാണെന്ന് ആരോപിച്ച് വോട്ടർമാർ പ്രതിഷേധിച്ചിരുന്നു.
തിരുവനന്തപുരം 58.24 ശതമാനം, ആറ്റിങ്ങല്‍ 61.24, കൊല്ലം 58.46, പത്തനംതിട്ട 56.90, മാവേലിക്കര 58.33, ആലപ്പുഴ 63.35, കോട്ടയം 58.48, ഇടുക്കി 58.33, എറണാകുളം 59.08, ചാലക്കുടി 62.32, തൃശൂര്‍ 61.34, പാലക്കാട് 61.91, ആലത്തൂര്‍ 61.08, പൊന്നാനി 55.69, മലപ്പുറം 59.12, കോഴിക്കോട് 60.88, വയനാട് 62.14, വടകര 61.13, കണ്ണൂര്‍ 63.72, കാസര്‍കോട് 62.68 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിങ് നില.
വൈകീട്ട് ആറുമണിക്ക് ശേഷവും വോട്ടെടുപ്പ് നീളും. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.
അതേസമയം, അതിർത്തി മേഖലയിൽ വീണ്ടും ഇരട്ടവോട്ട് പിടികൂടി പോളിങ് ഉദ്യോഗസ്ഥർ. തമിഴ് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കുമ്പപ്പാറയാണ് ഇരട്ട വോട്ട് പിടികൂടിയത്. പതിനാറാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ കൈ വിരലിലെ മഷി ശ്രെദ്ധയിൽ പെട്ടതോടെയാണ് ഉദ്യോഹസ്ഥർ ഇയാളെ തടഞ്ഞത്.
തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കാതെ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇയാൾ. നടപടികൾ ഒന്നും എടുക്കാതെ തിരികെ പറഞ്ഞയച്ചു. രാവിലെ ചെമ്മണ്ണാർ അൻപത്തിഏഴാം ബൂത്തിലും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക