ന്യൂഡല്‍ഹി: ഐ.സി.സി 2024 ടി20 ലോകകപ്പിന്റെ അംബാസഡറായി ഇതിഹാസ ഓള് റൗണ്ടറും മുന്‍ ഇന്ത്യന്‍ താരവുമായ യുവരാജ് സിങിനെ ഐസിസി പ്രഖ്യാപിച്ചു. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ജൂണ്‍ ഒന്ന് മുതല്‍ 29 വരെയാണ് ലോക മാമാങ്കം.
യുവരാജ് ടി20 ലോകകപ്പ് അംബാസഡറാവുന്നതില്‍ അഭിമാനിക്കുന്നു. അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ആദ്യമായി ഒരോവറില്‍ ആറ് സിക്സ് നേടിയ താരമായ അദ്ദേഹത്തിന്റെ പേര് ടി20 ലോകകപ്പ് രംഗത്ത് സുപരിചിതമാണ്. നേരത്തേ ലോകകപ്പ് അംബാസഡര്‍മാരായി നിയമിച്ച ക്രിസ് ഗെയ്ല്, ഉസൈന്‍ ബോള്‍ട്ട് എന്നിവര്‍ക്കൊപ്പം യുവരാജിനെയും ചേര്‍ക്കുന്നുവെന്ന് ഐ.സി.സി. വക്താവ് അറിയിച്ചു.
പ്രഥമ ടി20 ലോകകപ്പ് അരങ്ങേറിയ 2007ല്‍ ഇന്ത്യയാണ് ആദ്യത്തെ ചാമ്പ്യന്മാര്. അന്ന് ടീമിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് യുവി. മാത്രമല്ല ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും സിക്സര്‍ തൂക്കി 36 റണ്‍സ് അടിച്ച ശ്രദ്ധേയ പ്രകടനം വന്നതും അതേ അധ്യായത്തില്‍ തന്നെ.
തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ശ്രദ്ധേയമായ പല പ്രകടനങ്ങളും ടി20 ലോകകപ്പിലാണ് അരങ്ങേറിയതെന്നു യുവി വ്യക്തമാക്കി. വിന്‍ഡീസ് ക്രിക്കറ്റിന്റെ മഹത്തായ പരമ്പര്യത്തിന്റെ പേരാണ്. അമേരിക്കയില്‍ ക്രിക്കറ്റ് വളരുന്ന ഘട്ടമാണ്. വിന്‍ഡീസിലെ ആ പ്രകമ്പനത്തിനും അമേരിക്കയിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ ഭാഗമാകുന്നതിലും അവേശമുണ്ട്
ന്യൂയോര്‍ക്കിലെ ഇന്ത്യ- പാകിസ്ഥാന് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത് കായിക ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആവേശപ്പോരുകളില്‍ ഒന്നായിരിക്കും. ലോകത്തെ ശക്തരായ താരങ്ങള്‍ ന്യൂയോര്‍ക്കിലെ പുതിയ സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ വരുന്നതിനു സാക്ഷിയാകുന്നതും ഒരു പദവിയാണ് യുവരാജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക