നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷകൾ തള്ളി. കേസിലെ പ്രതികളായ പൾസർ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ വിചാരണക്കോടതിയാണ് തള്ളിയത്. കേസിൽ പുതിയ സാക്ഷികളെ ഈ മാസം 22 ന് വിസ്തരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. നിലീഷ, കണ്ണദാസൻ, ഉഷ, സുരേഷ് എന്നിവരെയാണ് വിസ്തരിക്കുക. വിചാരണക്കോടതി തന്നെയാണ് വിസ്താരത്തിനുള്ള അനുമതി നൽകിയത്.
റിപ്പബ്ലിക് ദിന പരേഡിനായി കേരളം നൽകിയ ഫ്ലോട്ടിന്റെ മാതൃക തള്ളിയതിൽ രാഷ്ട്രീയമില്ലെന്ന് കേന്ദ്രം
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വഷണ റിപ്പോര്‍ട്ട് കൈമാറുന്നതിനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അതേസമയം, കേസിൽ സത്യമൂർത്തിയെ ഈ മാസം 25 ന് വിസ്തരിക്കും.
റിപ്പോർട്ടിന്റെ പകർപ്പ് തനിയ്ക്ക് കൈമാറണമെന്ന് നടൻ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റിപ്പോർട്ട് ആവശ്യപ്പെടുവാൻ പ്രതിക്ക് അർഹതയില്ലെന്ന് പ്രോസിക്യൂഷൻ മറുവപ്പടി നൽകി. ദിലീപിന്റെ ഹർജി ഇ മാസം 25 ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക