കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിന് ചേര്‍ന്നതല്ലെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര് ബിന്ദു. ലോകായുക്ത ഉത്തരവില്‍ തനിക്കെതിരെ വന്നത് ആരോപണ പാരമ്പരകളാണെന്നും മന്ത്രി പറഞ്ഞു.
നീറ്റ് പി.ജി. പരീക്ഷ മാറ്റിവച്ചു, പരീക്ഷ മാറ്റിയത് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കാനിരിക്കെ
പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ പരമ്പര തീർക്കുകയായിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുനന്ത് രമേശ് ചെന്നിത്തലയ്ക്ക് ചേര്‍ന്നതല്ല. മന്ത്രി കുറ്റപ്പെടുത്തി.
‘അശ്വത്ഥാമാവ് വെറും ആനയല്ല, യുദ്ധത്തിന് ഉപയോഗിച്ച പരിശീലനം ലഭിച്ച ആനയാണ്’; വിനായകന്
ഉന്നത നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോള്‍ യാതൊരു സ്ഥാനവും ലഭിക്കാത്തതിന്റെ ഇച്ഛാഭംഗമാണെന്നും മന്ത്രി വിമർശിച്ചു. വി.ഡി സതീശന് സഹകരണ മനോഭാവം കാണിച്ചതിന് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ വിസി നിയമനത്തില്‍ രമേശ് ചെന്നിത്തല നല്കിയ ഹര്‍ജി ലോകായുക്ത തള്ളിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക