ഡല്‍ഹി: ഒമിക്രോണ്‍ നിശബ്ദ കൊലയാളിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ . 25 ദിവസത്തിലേറെയായി ഒമിക്രോണ്‍ മൂലം കഷ്ടപ്പെടുകയാണെന്നും എന്‍ വി രമണ പറയുന്നു.
കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണ രീതിയില്‍ പുനരാരംഭിക്കണമെന്ന സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ വികാസ് സിംഗ് ആവശ്യത്തോടാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
കൊവിഡ് ബാധിച്ച് നാലു ദിവസത്തിനകം രോഗമുക്തനായി. എന്നാൽ കഴിഞ്ഞ 25 ദിവസമായി അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വിശദമാക്കി.
ഒമിക്രോണ്‍ മറ്റ് കൊവിഡ് വകഭേദങ്ങളേക്കാള്‍ അപകടം കുറഞ്ഞതാണെന്നും കെട്ടിക്കിടക്കുന്ന കേസുകളില്‍ വന്‍ വര്ധനവുമാണെന്നാണ് വികാസ് സിംഗ് ചീഫ് ജസ്റ്റിസിനെ അറിയിച്ചത്.
ആദ്യ തരംഗത്തിലും അനുഭവിക്കേണ്ടി വന്നു എന്നാല്‍ നാലുദിവസത്തിനുള്ളില്‍ രോഗമുക്തി നേടാനായി. എന്നാല്‍ ഈ തരംഗത്തില്‍ കഴിഞ്ഞ 25 ദിവസമായിട്ടും രോഗമുക്തി നേടാനായില്ലെന്നാണ് എന്‍ വി രമണയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക