മോസ്കോ: ഉക്രൈൻ ആക്രമണത്തിന്റെ ആദ്യ ആറ് ദിവസത്തിനുള്ളിൽ ഏകദേശം 6,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ബുധനാഴ്ച പറഞ്ഞു.
ബോംബുകളിലൂടെയും വ്യോമാക്രമണത്തിലൂടെയും റഷ്യക്ക് ഉക്രെയ്ൻ പിടിച്ചെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയിലെ നിരവധി ആളുകൾക്ക് നമ്മുടെ കൈവ് ഒരു വിദേശ ഭാഗം പോലെയാണെന്ന് ഇവിടെയുള്ള ആക്രമണം തെളിയിക്കുന്നുവെന്ന് ഉക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു. ഈ ആളുകൾക്ക് കൈവിനെക്കുറിച്ച് ഒന്നും അറിയില്ല, അവർക്ക് നമ്മുടെ ചരിത്രത്തെക്കുറിച്ച് അറിയില്ല.
നമ്മുടെ ചരിത്രത്തെയും നമ്മുടെ നാടിനെയും നമ്മളെയെല്ലാവരെയും നശിപ്പിക്കണം എന്നതാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന ഒരേയൊരു ആജ്ഞ. ”അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 24 മുതൽ മാർച്ച് 2 വരെയുള്ള ആറ് ദിവസത്തെ യുദ്ധത്തിനിടെ 211 റഷ്യൻ ടാങ്കുകൾ തകർത്തതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക