കരിയറില്‍ തിളങ്ങി നില്ക്കുന്ന കാലത്ത് വിവാഹിതയാകാന്‍ ഒരുങ്ങിയപ്പോള്‍ പേടിയായിരുന്നുവെന്ന് നവ്യ നായര്‍. ചില സഹപ്രവര്‍ത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. പ്രശ്നങ്ങള്‍ വന്നാല്‍ വലിയ വാര്‍ത്തയുമാകും അതിനാല്‍ താന്‍ ആശയക്കുഴപ്പത്തില്‍ ആയിരുന്നു എന്നാണ് നവ്യ പറയുന്നത്.
തുടര്‍ച്ചയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ച് ഷൂട്ടും തിരക്കുകളുമായിരുന്ന സമയമായിരുന്നുവത്. കല്യാണാലോചന വന്നപ്പോള്‍ വലിയ വിഷമമൊന്നും തോന്നിയില്ല. കരിയര്‍ വിട്ടിട്ട് പോവണോ എന്ന് ചിന്തിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലല്ലോ.
അതൊക്കെ ആലോചിച്ചപ്പോള്‍ കല്യാണമെന്നത് കണ്ഫ്യൂഷന് ഉണ്ടാക്കിയിരുന്നു. ചില സഹപ്രവര്‍ത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. ശരിക്കു പറഞ്ഞാല്‍ വിവാഹത്തെ കുറിച്ച് മനസില്‍ പേടിയുണ്ടായിരുന്നു. പിന്നെ തങ്ങള്‍ക്കൊക്കെ എന്തെങ്കിലും പ്രശ്നം വന്നാല്‍ അത് വലിയ വാര്‍ത്തയുമാകും.
അത് ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഘട്ടമായിരുന്നു. പക്ഷേ കല്യാണശേഷം ബഹളവും ആരവവുമൊക്കെ ഒഴിഞ്ഞ് മുംബൈയിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു. അതുവരെ ഫ്ളാറ്റില്‍ ജീവിക്കാത്ത താന്‍ അവിടുത്തെ ഫ്ളാറ്റില്‍ ഒറ്റയ്ക്ക് കഴിയുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു.
ഒന്നുമില്ല, നാളെ ഒന്നും ചെയ്യാനില്ല. പക്ഷേ ഇന്നുവരെ അതിനെ കുറിച്ചോര്‍ത്ത് ദുഖിച്ചിട്ടില്ല. പുതിയ ഓരോ കാര്യങ്ങള്‍ ചെയ്തു പോന്നു. പാചകം പഠിച്ചു. പിന്നെ മോനുണ്ടായി. അവന്റെ കാര്യങ്ങളെല്ലാം നോക്കി ജീവിച്ചു. മകന് വലുതായപ്പോള്‍ വീണ്ടും നൃത്തം ചെയ്യാന്‍ തുടങ്ങി.
ഇപ്പോഴിതാ വീണ്ടും സിനിമ ചെയ്യാമെന്ന തോന്നലും വന്നു എന്നാണ് നവ്യ ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ് നവ്യ. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ രണ്ടാം വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക