കൊച്ചിയില്‍ യുട്യൂബ് ബ്ലോഗറും മോഡലുമായ നേഹയെ () ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറെയന്ന് പൊലീസ്. നേഹയുടെയും കൂടെ താമസിച്ചിരുന്ന സിദ്ധാര്ഥിന്റെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് (Police) ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. മരണത്തിന് പിന്നില്‍ ലഹരി മാഫിയക്ക് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കണ്ണൂര്‍ സ്വദേശിനിയായ നേഹ എന്ന മുബഷിറയെ രണ്ട് ദിവസം മുന്‍പാണ് ആത്ഹമത്യ ചെയ്ത നിലയില്‍ കൊച്ചിയിലെ അപ്പാര്‍ട്മെന്റില്‍ കണ്ടെത്തുന്നത്. യുട്യൂബില്‍ ഏറെ ശ്രദ്ധേയായ വ്ലോഗറും മോഡലുമാണ് നേഹ. ഭര്‍ത്താവുമൊത്ത് അകന്ന് കഴിയുന്ന നേഹ ഒന്നര വര്ഷംമുന്പാണ് കൊച്ചിയിലെത്തുന്നത്. കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് സിദ്ധാര്‍ഥുമൊന്നിച്ചായിരുന്നു താമസം.
മരണം നടന്ന ദിവസം സിദ്ധാര്‍ത്ഥ് നാട്ടിലായിരുന്നു. നേഹയുടെ സഹായത്തിനായി ഒരു സുഹൃത്തിനെ ഏര്‍പ്പെടുത്തിയിരുന്നു. നേഹയുടെ നായക്ക് ഭക്ഷണം വാങ്ങി തിരികെ വന്നപ്പോള്‍ നേഹയെ വീട്ടനുള്ളില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടുവെന്നാണ് സുഹൃത്തിന്റെ മൊഴി. വീട്ടില്‍ പരിശോധന നടക്കവേ നിരവധി ക്രമിനില്‍ കേസുകളില്‍ പ്രതിയായ അബ്ദുല്‍സലാം എന്ന യുവാവ് വീട്ടിലെത്തിയത് പൊലീസിന് സംശയം ഉണര്‍ത്തി. ഇയാളുടെ കാര്‍ പരിശോധിച്ചപ്പോള്‍ 15 ഗ്രം എംഡിഎംഎ കണ്ടെത്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ അബ്ദുള്‍ സലാം തങ്ങള്‍ക്ക് സ്ഥിരമായി മയക്കുമരുന്ന് നല്‍കാറുണെന്ന് സിദ്ധാര്‍ഥ് മൊഴി നല്കി.
നേഹയുടെ ഫ്ലാറ്റ് പരിശോധിച്ച പൊലീസ് ഇവിടെ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു.ഇതോടെയാണ് മരത്തിന് പിന്നില്‍ ദുരൂഹതകള്‍ ഉയര്‍ന്നത്. മരണം ആത്ഹമത്യയെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചെങ്കില് ഇതിലേക്ക് നയിച്ച കാരണങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ആത്മഹത്യക്ക് തൊട്ടു മുന്‍പ് നേഹ ,സിദ്ധാര്‍ഥിന് അയച്ച വാട്ട്സ്അപ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.ഇവരുടെ അടുത്ത സുഹൃത്തുക്കളെയും ഉടന്‍ വിശദമായി ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക