വാളയാര്‍ : വാളയാര്‍ വനമേഖലയിലെ മലനിരകളിലുണ്ടായ അഗ്നിബാധ മൂന്നാംദിവസം കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കാനായില്ല. അഞ്ച് ഹെക്ടറിലധികം വരുന്ന ജൈവ സമ്പത്ത് പൂര്‍ണമായും അഗ്നി വിഴുങ്ങി.
ഡ്രോണ്‍ ഉള്‍പ്പെടെ എത്തിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിെയങ്കിലും തീപടര്‍ന്ന് ജനവാസമേഖലയിലേക്ക് എത്തുമെന്ന സ്ഥിതിയാണ്.
മരങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നതോടെ ചെറുചില്ല തേടി പക്ഷികള്‍ ഉച്ചത്തില്‍ കരഞ്ഞ് പറക്കുകയായിരുന്നു. ചിലതിന് നാശമുണ്ടായ സ്ഥലത്ത് നിന്ന് രക്ഷപ്പെടാനും പ്രയാസമുള്ള പോലെ. ആനക്കൂട്ടം പതിവായി നിലയുറപ്പിക്കുന്ന മലനിരകളില്‍ കുരുങ്ങുകള്‍ ചൂട് സഹിക്കാനാകാതെ പലായനം ചെയ്യുന്നതും കാഴ്ചയായി.
വാടിത്തളര്‍ന്ന് ചാരമായി മാറിയ ജൈവസമ്പത്ത് പൂര്‍വസ്ഥിതിയിലാകാന്‍ ചില്ലറ നാളുകളൊന്നുമല്ല വേണ്ടത്. വനം വകുപ്പ് പ്രതിരോധം ശക്തമാക്കിെയങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതലൊന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക