ക്രൈംബ്രാഞ്ച് വീണ്ടെടുത്ത നടൻ ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജി: സഞ്ജയ്കുമാര്‍ ഗുരുദീനും . ഫോണ്‍ വിളിച്ചത് ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ കേസെടുക്കുന്നതിന് ഒരുമാസം മുന്പെന്നു തെളിഞ്ഞു. സംഭാഷണം നാലര മിനിറ്റ് നീണ്ടു. സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു.
അതേമയം, വധഗൂഢാലോചനക്കേസിൽ തെളിവായ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ അഭിഭാഷകന്റെ ഓഫിസിൽ വച്ചാണ് മായ്ച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. കൊച്ചി ഓഫിസിലെ ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ചാണ് വിവരങ്ങൾ നശിപ്പിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
സ്വകാര്യ സൈബർ ഫോറൻസിക് വിദഗ്ധൻ സായി ശങ്കറിന്റെ ഐ മാക് കംപ്യൂട്ടർകൊണ്ടാണ് രേഖകൾ മായ്ച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ സായി ശങ്കറിനെ പ്രതിയാക്കാൻ പൊലീസ് നീക്കം തുടങ്ങി. അതേസമയം, രേഖകൾ നശിപ്പിച്ചുവെന്ന് മൊഴി നൽകാൻ അന്വേഷണ സംഘം സമ്മർദം ചെലുത്തുന്നുവെന്ന് കാണിച്ച് സായി ശങ്കർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക