കറാച്ചി: കാന്ധഹാറിൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ അഞ്ചംഗ സംഘത്തിലെ ഒരു ഭീകരനെ കൂടി അജ്ഞാത സംഘം വെടിവച്ചുകൊന്നതായി റിപ്പോർട്ട്.
കറാച്ചിയിലാണ് വെടിവെപ്പ് നടന്നത്. കാന്ധഹാർ റാഞ്ചലിലെ പ്രധാനിയായിരുന്ന സഫറുള്ള ജമാലിനെയാണ് ഇപ്പോൾ വെടിവച്ചു കൊന്നിരിക്കുന്നത്.
മാർച്ച് ഒന്നിന് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ നടത്തിയ വെടിവെപ്പിൽ മറ്റൊരു ഭീകരൻ സഹൂർ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് മരിച്ചിരുന്നു.
വ്യവസായിയെന്ന വ്യാജേന ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ആസൂത്രിതമായ ആക്രമണമാണ് രണ്ടുമെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെയുമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക