പാലക്കാട്: മണ്ണാര്‍കാട് ആനമൂളിയിലെ ആദിവാസി യുവാവ് ബാലന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് ആനമൂളി ഉരുളന്‍ കുന്ന് വനത്തോട് ചേര്‍ന്ന പുഴയില്‍ ബാലന്റെ മൃതദേഹം കണ്ടെത്തിയത്.
കഴുത്തിലും ചെവിയുടെ ഭാഗത്തും കൈയ്ക്കും വെട്ടേറ്റിരുന്നു. കൊലപാതകമെന്ന് വ്യക്തമായതോടെയാണ് സുഹൃത്തായ ചന്ദ്രനിലേക്ക് അന്വേഷണം നീണ്ടത്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും കൂട്ടുകാരായിരുന്നു.
കെ റെയിൽ പ്രതിഷേധങ്ങളിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
മൂന്നു ദിവസം മുമ്പ് കാട്ടില്‍ തേനെടുക്കാന്‍ പോയിരുന്നു. തേന്‍ വിറ്റുകിട്ടിയ പണം കൊണ്ട് മദ്യം വാങ്ങി. മദ്യപാനത്തിനിടെയുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ബാലനെ കൊലപ്പെടുത്തിയത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രതി ചന്ദ്രനെ കൂടുതല്‍ ചോദ്യംചെയ്യാനായി കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക