മുംബൈ: ഐപിഎല്ലില്‍ അത്യപൂര്‍വമായൊരു റെക്കോര്‍ഡ് സ്വന്തമാക്കി ആര് അശ്വിന്. ഐപിഎല്ലില്‍ ആദ്യമായി റിട്ടയേര്‍ഡ് ഔട്ടായ താരമെന്ന റെക്കോര്‍ഡാണ് രാജസ്ഥാന് റോയല്‍സ് പേരിനൊപ്പമായത്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പത്തൊന്‍പതാം ഓവറില്‍ ആയിരുന്നു അശ്വിന്റെ അപ്രതീക്ഷിത നീക്കം.
ആറാമനായി ക്രീസിലെത്തിയ അശ്വിന് 28 റണ്‍സെടുത്തു നില്‍ക്കെ സ്വയം പിന്മാറുകയായിരുന്നു. 23 പന്തില്‍ രണ്ടു സിക്സറടക്കമാണ് അശ്വിന് 28 റണ്‍സെടുത്തത്.
അവസാന പന്തുകളില്‍ പ്രതീക്ഷിച്ചപോലെ സ്കോറിംഗിന് വേഗം കൂട്ടാന്‍ കഴിയാതെ വന്നതോടെ അശ്വിന് പുറത്താവാതെ തന്നെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി.
10 പന്ത് ബാക്കി നില്‍ക്കേ റയാന് പരാഗ് അശ്വിന് പകരം ക്രീസിലെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സുന്‍സമുല്‍ ഇസ്ലാമും ഇതുപോലെ ഔട്ടാകാതെ ക്രീസ് വിട്ടുപോയിട്ടുണ്ട്. ഐപിഎല്ലില്‍ ആദ്യമായി മങ്കാദിങ് നടത്തിയ താരവും അശ്വിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക