ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ഇന്ന് ഓൺലൈനായി കൂടിക്കാഴ്ച നടത്തും.
ചർച്ച ചെയ്യുന്നത് റഷ്യയുടെ യുക്രെയ്ൻ അധിനിവേശമെന്നാണ് റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതും ചർച്ചചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നാലാമത് ഇന്ത്യ- യുഎസ് 2+2 മന്ത്രിതല സംഭാഷണത്തിന് മുന്നോടിയായാണ് ഇരുനേതാക്കളുടേയും.
ആഗോള പ്രശ്നങ്ങൾ, ദക്ഷിണേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ, ഇന്തോ-പസഫിക് മേഖല പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ചർച്ച ചെയ്യും.
ഉഭയകക്ഷി ബന്ധത്തിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതും ചർച്ചയാവുമെന്ന് വിദേശകാര്യ മന്ത്രാലയമിറക്കിയ പ്രസ്താവനയിൽ പറയുന്നു.
യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് ബൈഡൻ സംസാരിച്ചേക്കും എന്നും വിലയിരുത്തലുണ്ട്.
ആഗോള ഭക്ഷ്യ വിതരണത്തിലും, ചരക്ക് വിപണിയിലും യുദ്ധമുണ്ടാക്കിയ ആഘാതം കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുന്നത് യുഎസ് പ്രസിഡന്റ് ബൈഡൻ തുടരുമെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും, വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പങ്കെടുക്കും.
യുഎസ് സഹപ്രതിനിധികളായ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനുമാണ് പങ്കെടുക്കുക.കഴിഞ്ഞ മാർച്ചിൽ നടന്ന ക്വാഡ് സമ്മേളനത്തിലാണ് മോദിയും ബൈഡനും തമ്മിൽ അവസാനം കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക