ആലപ്പുഴയിൽ ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയ കേസിൽ ഭർത്താവും പെൺ സുഹൃത്തും അറസ്റ്റില്‍. കോടഞ്ചേരി കാക്കനാട്ട് ഹൗസിൽ സിജു കെ ജോസും സുഹൃത്ത് കായംകുളം സ്വദേശി പ്രിയങ്കയുമാണ് പൊലീസ് പിടിയിലായത്.
ഒളിവിൽ പോയ ഇരുവർക്കുമെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതി സിജു കെ ജോസിന്റെയും നഴ്സായ ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്നാണ് ഒരു കോടി ഇരുപത് ലക്ഷത്തി നാല്പ്പത്തിയയ്യാരിരം രൂപ പെൺ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പ്രതി മാറ്റിയത്.
ഇരുവരും ചേർന്ന് തന്നെ ചതിച്ച് തന്റെ പണം തട്ടിയെടുത്തെന്നായിരുന്നു പ്രതിയുടെ ഭാര്യ നൽകിയ പരാതി. കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതികൾ നേപ്പാളിലേക്ക് ഒളിവിൽ പോയി.
ഒടുവിൽ തിരികെ ഡൽഹി എയർപോർട്ടിലെത്തിയ പ്രതികളെ ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ വിഭാഗം തടയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കായംകുളം പൊലീസെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ ജയ്ദേവിന്റെ നേതൃത്വത്തിൽ കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, സിഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക